NRI
ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് നടക്കും.
യുകെയിലെ ലെസ്റ്ററിലൂള്ള എസ്പിഎഎൽ സെന്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ശുശ്രൂഷകൾ ഷെക്കെയ്ന ന്യൂസ് ചാനൽ, ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ, യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യൂട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ്. പരേതരായ തോമസ് - സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27ന ജനിച്ചു.
പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. 1987ൽ വൈദികനായി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം വിവിധ സെമിനാരികളിൽ അധ്യാപകനായി. 2017 മുതൽ 2020 വരെ മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാൻസലറുമായിരുന്നു. കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ.
2021 മുതൽ യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. 2025 നവംബർ ഒന്നിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തെ ഉയർത്തി.
തുടർന്ന് നവംബർ 22ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ വച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എന്ന നാമത്തിൽ അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി.
NRI
ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ശനിയാഴ്ച നടക്കും.
യുകെയിലെ ലെസ്റ്ററിലുള്ള എസ്പിഎഎൽ സെന്ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി അറിയിച്ചു.
രാവിലെ ഒമ്പതിന് നടക്കുന്ന വി. കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലിത്തമാരും വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞ് 2.30നാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കുന്നത്. കാതോലിക്ക ബാവയെയും മെത്രാപ്പോലിത്തമാരെയും വിശിഷ്ടാതിഥികളേയും സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ.ജോസഫ് മാർ തോമസ്, ഡോ.തോമസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ. മാത്യൂസ് മാർ പക്കോമിയോസ്, ഡോ.ആന്റണി മാർ സിൽവാനോസ് എന്നിവർ സഹകാർമികരാകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം നോട്ടിൻഹാം ബിഷപ് പാട്രിക് മിക്ക്കെന്നി ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
യുകെയിലെ 25 ഓളം മിഷനുകളില്‍ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികരും സന്യസ്തരും 1500 ഓളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരും.
സ്ഥാനാരോഹണ ശുശ്രൂഷകൾ ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും. യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
NRI
ലിവര്‍പൂള്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് എക്സാര്‍ക്കേറ്റിന്റെ അധ്യക്ഷനായി നിയമിതനായ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ഡിസംബര്‍ ആറിന് യുകെയിലെ ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും.
സ്ഥാനാരോഹണ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി സഭാധ്യക്ഷന് കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു.
യുകെ റീജിയണിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാ. കുര്യാക്കോസ് തടത്തിലിനെ സഭാ സൂനഹദോസിന്റെ ശിപാര്‍ശ പ്രകാരം ലെയോ പതിനാലാമന്‍ മാര്‍പാപ്പ മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു.
നിയുക്ത മെത്രാന്റെ അഭിഷേകം നവംബര്‍ 22ന് സഭാ ആസ്ഥാനമായ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സഭാ അധ്യക്ഷന്റെയും ഇതര മെത്രാന്മാരുടെയും സഹകാര്മികത്വത്തില് നടന്നു.
ഡിസംബര്‍ ആറിന് ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭയിലെ ഇതര മെത്രാപ്പോലീത്തമാരും കത്തോലിക്കാ സഭയിലെ യൂറോപ്പിലെ മെത്രാന്മാരും സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും.
സ്ഥാനാരോഹണ ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ രക്ഷാധികാരിയായും കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനിയോസ് ചെയര്‍മാനായും റവ.ഡോ. ലൂയിസ് ചരുവിള പാപ്പി ജനറല്‍ കണ്‍വീനറായും റോണി ജോസഫ് ജനറല്‍ സെക്രട്ടറിയായും യൂറോപ്പിലെ വിവിധ മിഷനുകളിലെ വികാരിമാര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ 101 അംഗ സംഘാടകസമിതി നിലവില്‍വന്നു.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി വന്‍ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ലായാണ് സ്ഥാനാരോഹണ ശുശ്രൂഷയെ വിശ്വാസ സമൂഹം കാണുന്നത്.
NRI
ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ നിയുക്ത ബിഷപ് റൈറ്റ് റവ.മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ റമ്പാന്റെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന് നടക്കും.
യുകെയിലെ ലെസ്റ്ററിലുള്ള മാർ ഇവാനിയോസ് നഗർ സെന്ററിലാണ് പരിപാടി നടക്കുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കര്‍ദിനാള്‍ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രക്ഷാധികാരിയായി പരിപാടിയുടെ ക്രമീകരണങ്ങൾക്കായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
സംഘാടകസമിതി ചെയർമാനായി മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന് ഡോ. ആന്റണി മാര്‍ സിൽവാനോസ്, ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ്, നാഷണൽ കൗൺസിൽ അംഗങ്ങൾ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മിഷനുകളിലെ വൈദികർ, മിഷൻ പ്രതിനിധികൾ എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്.