Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Europe

Europe

യൂറോപ്പിൽ കൊടുംചൂട്; 13.5 കോടി പേർ ഉഷ്ണതരംഗത്തിന്റെ പിടിയിൽ

ബെർലിൻ: യൂറോപ്പിനെ ആശങ്കയിലാഴ്ത്തി വൻ ഉഷ്ണതരംഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ DWD-യുടെ കണക്കുകളും വാർത്താ ഏജൻസിയായ AFPയുടെ റിപ്പോർട്ടുകളും പ്രകാരം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലായി 13.5 കോടിയിലേറെ ആളുകളാണ് 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂട് നേരിടുന്നത്.

ഭൂമിയിലെ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറുകയാണെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. തുർക്കിയെ ഒഴിവാക്കിയുള്ള യൂറോപ്പിലെ ജനസംഖ്യയിൽ അഞ്ചിൽ മൂന്ന് പേരും ഏകദേശം 34 കോടി ആളുകളും 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച് താപനില

ഫ്രാൻസ്: രാജ്യത്ത് ഏകദേശം അഞ്ച് കോടി ആളുകളെയാണ് ഉഷ്ണതരംഗം നേരിട്ട് ബാധിച്ചിരിക്കുന്നത്. തലസ്ഥാനമായ പാരീസിലും വടക്കുകിഴക്കൻ മേഖലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഇറ്റലി: പോ താഴ്‌വരയും പടിഞ്ഞാറൻ തീരപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തെ 2.9 കോടി ആളുകൾ 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയിൽ ബുദ്ധിമുട്ടുകയാണ്.

സ്പെയിൻ: രണ്ടരക്കോടിയോളം ആളുകളാണ് കടുത്ത ചൂട് നേരിടുന്നത്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്.

ബ്രിട്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 2.3 കോടി ആളുകൾക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നഗരങ്ങളിലും പ്രവാസികൾക്കും ദുരിതം

കൽക്കരി, പെട്രോൾ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാലാവസ്ഥാ വ്യതിയാനവുമാണ് ആവർത്തിച്ചുണ്ടാകുന്ന ഉഷ്ണതരംഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോൺക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും നിറഞ്ഞ നഗരങ്ങളിൽ അനുഭവപ്പെടുന്ന ചൂട് അർബൻ ഹീറ്റ് ഐലൻഡ് എഫക്ട് മൂലം കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നിരിക്കാനും സാധ്യതയുണ്ട്.

ഫാനുകളോ എയർ കണ്ടീഷണറുകളോ പരമ്പരാഗതമായി വീടുകളിൽ കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വയോധികരും കുട്ടികളും പുറംജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരും പ്രവാസികളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.

ധാരാളം വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ നൽകുന്നത്.

ഉഷ്ണതരംഗം കൂടുതൽ ദിവസങ്ങൾ തുടരുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാനും കാട്ടുതീ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാധ്യത ഉയരാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

NRI

പിഎൽസി ഇറ്റലിയുടെ ആഭിമുഖ്യത്തിൽ റോമിൽ സ്വീകരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

റോം: പ്രവാസി ലീഗൽ സെൽ (പിഎൽസി) ഇറ്റലിയുടെ ആഭിമുഖ്യത്തിൽ റോമിലെ ഏഷ്യൻ റസ്റ്റോറന്‍റിൽ പ്രമുഖ അതിഥികൾക്ക് സ്വീകരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.

പിഎൽസി ഗ്ലോബൽ വൈസ് ചെയർമാൻ മെൽവിൻ വില്യംസ്, ഇന്ത്യ പാസ്റ്റർ സജി ലൂക്കോസ്, ഭാര്യ മോനി ഷിക്കാഗോ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.

പിഎൽസി ഇറ്റാലിയൻ ചെയർമാൻ പ്രഫ. ജോസ് വട്ടക്കോട്ടയിലിന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിന്‍റെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കപ്പെട്ടു.

സൗഹൃദവും സഹോദരത്വവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പിഎൽസി ഇറ്റലിയുടെ ഭാരവാഹികളായ റ്റെൻസ് ജോസ്, ബേബി മാളിയേക്കിൽ, സൈമൺ ജേക്കബ് തുടങ്ങിയവരും സജീവമായി പങ്കെടുത്തു.

 

NRI

ഹാന്‍റാ വൈറസ് ബാധ; വിനോദസഞ്ചാരക്കപ്പലിലെ യാത്രക്കാർ വീടുകളിലേക്ക്, ജാഗ്രതയിൽ യൂറോപ്പ്

ഹേഗ്: ഹാന്‍റാ വൈറസ് ബാധയെത്തുടർന്ന് ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിൽ കുടുങ്ങിയ യാത്രക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ജർമനി, ഫ്രാൻസ് ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

വിമാനത്തിൽ വച്ച് രോഗലക്ഷണം; ആശങ്കയോടെ ഫ്രാൻസ്

യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനിടയിൽ ഒരു ഫ്രഞ്ച് സ്വദേശിനിക്ക് വിമാനത്തിൽ വച്ച് രോഗലക്ഷണം പ്രകടമായത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സഹയാത്രികർ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

ജർമനിയിലും ജാഗ്രത

ജർമനിയിൽ തിരിച്ചെത്തിയ യാത്രക്കാരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വച്ച് പരിശോധനകൾക്ക് വിധേയരാക്കി. വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ നിശ്ചിത ദിവസങ്ങളിൽ ക്വാറന്‍റെെയ്നിൽ തുടരാനാണ് നിർദേശം.

യാത്ര പാതിവഴിയിൽ മുടങ്ങി

വൈറസ് ഭീതിയെത്തുടർന്ന് ആഡംബര ക്രൂസ് കപ്പൽ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കപ്പലിലെ ശുചിത്വ പരിപാലനത്തിൽ വന്ന വീഴ്ചയാണോ വൈറസ് പടരാൻ കാരണമെന്ന് അധികൃതർ അന്വേഷിച്ച് വരികയാണ്.

യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർ തിരികെ എത്തുന്നത് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരും.

NRI

പശ്ചിമേഷ്യന്‍ സംഘര്‍ഷം: യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍; വിമാനങ്ങള്‍ തിരിച്ചുവിട്ടു

ബെര്‍ലിന്‍: ഇസ്രയേല്‍ - ഇറാന്‍ സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വലിയ പ്രതിസന്ധിയില്‍. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതും മിസൈല്‍ ആക്രമണ ഭീഷണിയും കാരണം ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.

∙ സര്‍വീസുകള്‍ വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.

∙ റദ്ദാക്കല്‍: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു.

∙ യാത്രാ സമയം: ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - കൊച്ചി തുടങ്ങിയ സര്‍വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.

∙ പ്രത്യേക സര്‍വീസുകള്‍: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ 23 പ്രത്യേക സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന്‍ റൂട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്.

∙ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള്‍ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കാനോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

∙ സുരക്ഷയ്ക്കാണ് മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കില്ലെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് യാത്രാ സമയം വര്‍ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.

ഇറാന്‍റെ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്തിലിരിക്കേണ്ടി വരും.

∙ ജര്‍മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക:

∙ യാത്രാ സമയം: ഇറാന്‍ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില്‍ മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.

∙ സര്‍വീസ് മാറ്റങ്ങള്‍: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.

∙ കണക്ഷന്‍ വിമാനങ്ങള്‍: ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന്‍ ഫ്ലൈറ്റുകളില്‍ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില്‍ ജര്‍മനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള്‍ ആലോചിക്കുന്നുണ്ട്.

∙ യാത്രക്കാര്‍ ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.

റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര്‍ ഇന്ത്യ സൗകര്യം നല്‍കുന്നുണ്ട്.

മുന്‍കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന്‍ കൗണ്ടറുകളില്‍ എത്താന്‍ ശ്രമിക്കുക.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.

ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.

Special News

അധികം സംസാരിക്കാത്തവരുടെ നാട്; ഭക്ഷണമോ തീർത്തും ലളിതം

പോർച്ചുഗൽ യൂറോപ്പിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്‍റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്‍റെ തലസ്ഥാനമാണ് ലിസ്ബൺ.

ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.

ദിനചര്യയും നഗരവും

എന്‍റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.

ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.

ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.

തെരുവിലെ സംഭാഷണങ്ങൾ

ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.

പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്‍റെ ഓർമയാണ്.

ഗാമയുടെ തുടക്കം

ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.

ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്‍റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.

പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്‌ട്ര വ്യാപാരകേന്ദ്രമായിരുന്നു.

അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്‍റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.

 

 

NRI

യൂറോപ്പ് തണുത്തുറയുമ്പോള്‍ ഐസ്‌ലാന്‍ഡില്‍ വസന്തകാല സമാനമായ കാലാവസ്ഥ

റെയ്‌ക്ജാവിക്: യൂറോപ്പ് തണുത്തുറയുമ്പോള്‍, തെക്കന്‍ ഐസ്‌ലാന്‍ഡില്‍ അടുത്തിടെ വസന്തകാല സമാനമായ സാഹചര്യങ്ങള്‍ അനുഭവപ്പെടുന്നു. ഗ്രിന്‍ഡാവിക്കില്‍ അസാധാരണമായി നേരിയ വെളിച്ചം വിതറിയ സൂര്യനും എത്തി.

ജര്‍മനിയുള്‍പ്പെടുന്ന ഇയുവില്‍ പലരും വിറയ്ക്കുകയും സ്കാര്‍ഫുകളും കട്ടിയുള്ള കോട്ടുകളും ധരിക്കുകയും ചെയ്യുമ്പോള്‍, വിദൂര വടക്കന്‍ ഭാഗത്തുള്ള തെര്‍മോമീറ്റര്‍ പെട്ടെന്ന് വേനല്‍ക്കാല താപനിലയിലാണ് ഓടുന്നത്.

കിഴക്കന്‍ ഐസ്‌ലാന്‍ഡിലെ സെയ്ഡിസ്ഫ്ജോര്‍ഡുരില്‍, ക്രിസ്മസ് രാവില്‍ രാത്രി 11 ഓടെ അവിശ്വസനീയമായ 19.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഡിസംബര്‍ മാസത്തിലെ മുഴുവന്‍ ഐസ്‌ലന്‍ഡിന്‍റെയും പുതിയ റിക്കാര്‍ഡ്.

ഏതാണ്ട് അതേസമയം, ബക്കാഗെര്‍ഡി 19.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. 2019 ഡിസംബര്‍ രണ്ടിന് തെക്കുകിഴക്കന്‍ ഭാഗത്തുള്ള ക്വിസ്കെര്‍ജാറിലും 19.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോഴാണ് മുമ്പത്തെ റിക്കാര്‍ഡ് സ്ഥാപിച്ചത്.

കാലാവസ്ഥാ നിരീക്ഷകന്‍ ഐനാര്‍ സ്വെയിന്‍ബ്ജോര്‍ണ്‍സണ്‍ ഒരു പ്രത്യേക കാലാവസ്ഥാ രീതിയെക്കുറിച്ച് സംസാരിച്ചു. ഇത് വഞ്ചനാപരമായ ചൂടാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

സെയ്ഡിസ്ഫ്ജോര്‍ഡൂറിന് വടക്കുള്ള മറ്റൊരു കാലാവസ്ഥാ കേന്ദ്രം വൈകുന്നേരം മുഴുവന്‍ സമാനമായ മൂല്യങ്ങള്‍ രേഖപ്പെടുത്തി, ഉയര്‍ന്നത് 19.4 ഡിഗ്രി സെല്‍ഷ്യസ്. ഡാറ്റയെ സംശയിക്കാന്‍ കാരണമില്ല.

സാധാരണയായി, ഡിസംബറില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഈ ശൈത്യകാല അത്ഭുതം എങ്ങനെ സംഭവിച്ചിരിക്കാമെന്ന് ഐസ്‌ലാന്‍ഡിക് കാലാവസ്ഥാ ഓഫീസിലെ ബിര്‍ഗിര്‍ ഓര്‍ണ്‍ ഹോസ്കുള്‍ഡ്സണും വിശദീകരിച്ചു. ചൂടുള്ള വായുവും ശക്തമായ കാറ്റും രാജ്യത്തിന് മുകളില്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പര്‍വതങ്ങള്‍ക്ക് സമീപം, താഴേക്കുള്ള പ്രവാഹങ്ങള്‍ രൂപപ്പെട്ടു, ഇത് കൂടുതല്‍ ചൂടായി. അത്തരം നക്ഷത്രസമൂഹങ്ങള്‍ പലപ്പോഴും റിക്കാര്‍ഡ് ഭേദിക്കുന്ന പ്രതിമാസ താപനിലയിലേക്ക് നയിക്കുന്നു. വായു ഉഷ്ണമേഖലാ ഉത്ഭവമായിരുന്നു.

ഐസ്‌ലാന്‍ഡിന് കിഴക്കുള്ള ശക്തമായ ഒരു ഉയര്‍ന്ന മര്‍ദ്ദ സംവിധാനമാണ് ഈ പ്രതിഭാസത്തിന് കാരണമായത്, ഇത് തെക്ക് നിന്ന് ഈര്‍പ്പമുള്ളതും അസാധാരണമാംവിധം ചൂടുള്ളതുമായ വായു ദ്വീപിലേക്ക് വലിച്ചെടുത്തു.

NRI

കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന്

ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് നടക്കും.

യുകെയിലെ ലെസ്റ്ററിലൂള്ള എസ്പിഎഎൽ സെന്‍ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ശുശ്രൂഷകൾ ഷെക്കെയ്ന ന്യൂസ് ചാനൽ, ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ, യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യൂട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ്. പരേതരായ തോമസ് - സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27ന ജനിച്ചു.

പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. 1987ൽ വൈദികനായി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം വിവിധ സെമിനാരികളിൽ അധ്യാപകനായി. 2017 മുതൽ 2020 വരെ മലങ്കര മേജർ സെമിനാരിയുടെ റെക്‌ടറായി.

തിരുവല്ല അതിഭദ്രാസനത്തിന്‍റെ ചാൻസലറുമായിരുന്നു. കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ.

2021 മുതൽ യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. 2025 നവംബർ ഒന്നിന് തിരുവല്ല സെന്‍റ് ജോൺസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തെ ഉയർത്തി.

തുടർന്ന് നവംബർ 22ന് പട്ടം സെന്‍റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ വച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എന്ന നാമത്തിൽ അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി.

NRI

കുര്യാക്കോസ് മാർ ഒസ്താത്തിയോസിന്‍റെ സ്ഥാനാരോഹണ ശുശ്രൂഷ ശനിയാഴ്ച; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ

ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ശനിയാഴ്ച നടക്കും.

യുകെയിലെ ലെസ്റ്ററിലുള്ള എസ്പിഎഎൽ സെന്‍ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി അറിയിച്ചു.

രാവിലെ ഒമ്പതിന് നടക്കുന്ന വി. കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലിത്തമാരും വൈദികരും സഹകാർമികരാകും.

ഉച്ചകഴിഞ്ഞ് 2.30നാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കുന്നത്. കാതോലിക്ക ബാവയെയും മെത്രാപ്പോലിത്തമാരെയും വിശിഷ്ടാതിഥികളേയും സെന്‍ററിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.

ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ.ജോസഫ് മാർ തോമസ്, ഡോ.തോമസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ. മാത്യൂസ് മാർ പക്കോമിയോസ്, ഡോ.ആന്‍റണി മാർ സിൽവാനോസ് എന്നിവർ സഹകാർമികരാകും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം നോട്ടിൻഹാം ബിഷപ് പാട്രിക് മിക്ക്കെന്നി ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

യുകെയിലെ 25 ഓളം മിഷനുകളില്‍ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികരും സന്യസ്തരും 1500 ഓളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരും.

സ്ഥാനാരോഹണ ശുശ്രൂഷകൾ ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും. യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

NRI

ഡോ. കുര്യാക്കോസ് മാര്‍ ഒസ്തോത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണവും അനുമോദനവും ഡിസംബര്‍ ആറിന്

ലിവര്‍പൂള്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് എക്സാര്‍ക്കേറ്റിന്‍റെ അധ്യക്ഷനായി നിയമിതനായ ‍ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ഡിസംബര്‍ ആറിന് യുകെയിലെ ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും.

സ്ഥാനാരോഹണ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു.

യുകെ റീജിയണിന്‍റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാ. കുര്യാക്കോസ് തടത്തിലിനെ സഭാ സൂനഹദോസിന്‍റെ ശിപാര്‍ശ പ്രകാരം ലെയോ പതിനാലാമന്‍ മാര്‍പാപ്പ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു.

നിയുക്ത മെത്രാന്‍റെ അഭിഷേകം നവംബര്‍ 22ന് സഭാ ആസ്ഥാനമായ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ സഭാ അധ്യക്ഷന്‍റെയും ഇതര മെത്രാന്മാരുടെയും സഹകാര്‍മികത്വത്തില്‍ നടന്നു.

ഡിസംബര്‍ ആറിന് ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭയിലെ ഇതര മെത്രാപ്പോലീത്തമാരും കത്തോലിക്കാ സഭയിലെ യൂറോപ്പിലെ മെത്രാന്മാരും സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും.

സ്ഥാനാരോഹണ ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ രക്ഷാധികാരിയായും കൂരിയ ബിഷപ് ഡോ. ആന്‍റണി മാര്‍ സില്‍വാനിയോസ് ചെയര്‍മാനായും റവ.ഡോ. ലൂയിസ് ചരുവിള പാപ്പി ജനറല്‍ കണ്‍വീനറായും റോണി ജോസഫ് ജനറല്‍ സെക്രട്ടറിയായും യൂറോപ്പിലെ വിവിധ മിഷനുകളിലെ വികാരിമാര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ 101 അംഗ സംഘാടകസമിതി നിലവില്‍വന്നു.

യൂറോപ്പിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി വന്‍ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ലായാണ് സ്ഥാനാരോഹണ ശുശ്രൂഷയെ വിശ്വാസ സമൂഹം കാണുന്നത്.

NRI

സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന്

ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ നിയുക്ത ബിഷപ് റൈറ്റ് റവ.മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ റമ്പാന്‍റെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന് നടക്കും.

യുകെയിലെ ലെസ്റ്ററിലുള്ള മാർ ഇവാനിയോസ് നഗർ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കര്‍ദിനാള്‍ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.

മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രക്ഷാധികാരിയായി പരിപാടിയുടെ ക്രമീകരണങ്ങൾക്കായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

സംഘാടകസമിതി ചെയർമാനായി മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്‍റണി മാര്‍ സിൽവാനോസ്, ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ്, നാഷണൽ കൗൺസിൽ അംഗങ്ങൾ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മിഷനുകളിലെ വൈദികർ, മിഷൻ പ്രതിനിധികൾ എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്.

Latest News

Corehub Up